ഒരിക്കൽ
ക്രിസോസ്റ്റം തിരുമേനി മാരാമൺ കൺവൻഷനിൽ പ്രസംഗിച്ചതിപ്രകാരമായിരുന്നു.
നമ്മൾ ഒന്നാണെന്ന് എത്ര പറഞ്ഞാലും ശരിയാകില്ല. ഞങ്ങൾ മെത്രാച്ചന്മാർ
കസേരയിൽ ഇരിക്കുന്നു. നിങ്ങൾ മണപ്പുറത്തും. ഞങ്ങൾ വിചാരിച്ചാൽ
മണപ്പുറത്തിരിക്കാം. പക്ഷേ നിങ്ങൾ വിചാരിച്ചാൽ ഇവിടെ ഇരിക്കാൻ പറ്റില്ല.
പിറ്റേദിവസം ബുദ്ധിഭ്രമമുള്ള ഒരു യുവാവ് തിരുമേനിയുടെ അടുത്ത കസേരയിൽ
കയറിയിരുന്നു. കൺവൻഷൻ നടത്തിപ്പിന്റെ ചുമതലയുള്ളയാൾ യുവാവിനെ
അനുനയപ്പെടുത്തി എഴുന്നേൽപ്പിച്ചു കൊണ്ടു പോയി. തിരുമേനി അവസാനം യെശയ്യാവ്
29: 24 ഉദ്ധരിച്ചു. മനോവിഭ്രമമുള്ളവർ ജ്ഞാനം ഗ്രഹിക്കും. എന്റെ പ്രസംഗം
ബുദ്ധിഭ്രമമുള്ളവർക്കേ മനസ്സിലാകൂ എന്നാണ് തോന്നുന്നത്.
അവിടുന്നും ഇവിടുന്നും ഒക്കെ കിട്ടിയ കുറെ തമാശകള്‍
Comments
Post a Comment